Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hardeep Singh Puri

എഥനോൾ കലർത്തിയ ഇന്ധനം സുരക്ഷിതം; വാഹന ഇൻഷുറൻസിനെ ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതാക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം. ഇന്ത്യയുടെ എഥനോൾ മിശ്രിത പദ്ധതി ഉപഭോക്താക്കൾക്ക് പൂർണമായും സുരക്ഷിതമാണെന്നും ഇത് രാജ്യത്തിന് വലിയ സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കുന്നതെന്നും സർക്കാർ ചൊവ്വാഴ്ച അറിയിച്ചു.

എഥനോൾ കലർന്ന ഇന്ധനം ഉപയോഗിക്കുന്നത് ഇൻഷുറൻസ് ക്ലെയിമുകളെ ബാധിക്കുമെന്ന പ്രചാരണം മന്ത്രാലയം ബന്ധപ്പെട്ട പങ്കാളികളുമായി പരിശോധിച്ച് വ്യാജമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. പെട്രോളിൽ എഥനോൾ ചേർക്കുന്നത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട രീതിയാണ്. അമേരിക്ക, ബ്രസീൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇത് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ബ്രസീലിൽ വർഷങ്ങളായി ഇ27 ആണ് സാധാരണ പെട്രോൾ മിശ്രിതമായി ഉപയോഗിക്കുന്നത്.

എഥനോൾ മിശ്രിത പദ്ധതിയിലൂടെ അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യക്ക് സാധിച്ചു. ഇതിലൂടെ ഇതുവരെ 1.4 ലക്ഷം കോടിയിലധികം രൂപയുടെ വിദേശനാണ്യം ലാഭിക്കാൻ രാജ്യത്തിന് കഴിഞ്ഞു. എഥനോൾ ഉത്പാദനത്തിനായി കാർഷിക അസംസ്കൃത വസ്തുക്കൾ വൻതോതിൽ ഉപയോഗിക്കുന്നത് വഴി ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും കർഷകർക്കും സ്ഥിരമായ വരുമാന മാർഗം ഉറപ്പാക്കാൻ ഈ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്.

രാജ്യത്തിന്‍റെ ഊർജ സുരക്ഷ വർധിപ്പിക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറച്ച് ഹരിത ഇന്ധനങ്ങളിലേക്ക് മാറുന്നതിനും എഥനോൾ മിശ്രിത പദ്ധതി അത്യന്തം നിർണായകമാണെന്നാണ് സർക്കാർ വീണ്ടും വ്യക്തമാക്കുന്നത്.

National

ഹർദീപ് സിംഗ് പുരിക്ക് ക്ലീൻ ചിറ്റ് നൽകി കേന്ദ്രം

ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായവകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയൽസിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ പേര് ഉൾപ്പെട്ടതിൽ കേന്ദ്രസർക്കാർ ആഭ്യന്തരമായി അന്വേഷണം നടത്തിയെന്നു സൂചന.

ആരോപണങ്ങൾ കേന്ദ്രസർക്കാർ ഗൗരവതരമായെടുത്ത് നടത്തിയ അന്വേഷണത്തിൽ സത്യാവസ്ഥയില്ലെന്നു ബോധ്യമായതോടെ കേന്ദ്രമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്.

എപ്സ്റ്റീൻ ഫയൽസിൽ പേരുൾപ്പെട്ടത് ആഭ്യന്തരതലത്തിൽ കേന്ദ്രം വിശദമായി വിലയിരുത്തിയെന്നും പ്രാഥമികമായ കണ്ടെത്തലുകൾ പ്രകാരം ഹർദീപ് സിംഗ് അധിക്ഷേപകരമോ ക്രിമിനൽ ഇടപെടലുകളോ ഒന്നും നടത്തിയിട്ടില്ലെന്നുമാണ് റിപ്പോർട്ട്.

2014നും 2017നുമിടയിൽ 62 തവണ ഇ-മെയിലിൽ പുരിയും എപ്സ്റ്റീനും ആശയവിനിമയം നടത്തിയിട്ടുണ്ടെന്നാണ് എപ്സ്റ്റീൻ ഫയൽസ് വ്യക്തമാക്കുന്നത്. ഇതിനുപുറമെ ഇരുവരും 2014 ജൂണ്‍ 5, 6, 8 ,9 തീയതികളിലും സെപ്റ്റംബർ 19, 23, 24 തീയതികളിലും ഒക്‌ടോബർ 9, 10 തീയതികളിലും നേരിട്ടു കണ്ടതായി ആരോപണമുണ്ട്. ഇരുവരും തമ്മിൽ എന്താണു ചർച്ച ചെയ്തതെന്ന കാര്യം പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

National

ഹർദീപ് സിംഗ് പുരിയെ പുറത്താക്കണം: സിപിഎം

ന്യൂഡൽഹി: എപ്സ്റ്റീൻ ഫയലുകളിൽ പേരുൾപ്പെട്ട കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയെ മന്ത്രിസഭയിൽനിന്നു നീക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു സിപിഎം. ഹർദീപ് സിംഗ് പുരിയും വ്യവസായിയായ അനിൽ അംബാനിയും എപ്സ്റ്റീൻ കേസിൽ ഉൾപ്പെട്ടതിനു വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ലെന്നും എപ്സ്റ്റീൻ ഫയലുകളെക്കുറിച്ച് പാർലമെന്‍റിൽ ഒരു ചർച്ചയും അനുവദിച്ചിട്ടില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. എപ്സ്റ്റീൻ ഫയൽ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ രാജ്യത്തിനുണ്ടായ നാണക്കേടും അപമാനവും പരിഹരിക്കാൻ കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

National

"ഏത് പദവിയിലാണ് എപ്സ്റ്റീനെ കണ്ടത്?" : കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്കെതിരെ ആഞ്ഞടിച്ച് പവൻ ഖേര

ന്യൂഡൽഹി: വിവാദ അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി നടത്തിയ കൂടിക്കാഴ്ചകളിൽ ദുരൂഹത ആരോപിച്ച് കോൺഗ്രസ്. 2014-നും 2016-നും ഇടയിൽ സർക്കാർ പദവികളൊന്നും വഹിക്കാതിരുന്ന പുരി, ആരുടെ നിർദ്ദേശപ്രകാരമാണ് എപ്സ്റ്റീനെ കണ്ടതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു. വിഷയത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്‍റ് നടപടികൾ സ്തംഭിപ്പിച്ചു.

2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഹർദീപ് സിംഗ് പുരി സർക്കാരിൽ ഒരു പദവിയും വഹിച്ചിരുന്നില്ല. അക്കാലത്ത് എപ്സ്റ്റീനുമായി നടത്തിയ മൂന്നോ നാലോ കൂടിക്കാഴ്ചകൾ ഏത് ഔദ്യോഗിക പദവിയുടെ അടിസ്ഥാനത്തിലായിരുന്നു? രാജ്യത്ത് വിദേശകാര്യ മന്ത്രാലയവും മന്ത്രിയും ഉള്ളപ്പോൾ, ഇത്തരമൊരു കൂടിക്കാഴ്ച നടത്താൻ പുരിക്ക് ആരാണ് അനുമതി നൽകിയത്?
അന്ന് വെറുമൊരു മുൻ ഉദ്യോഗസ്ഥൻ മാത്രമായിരുന്ന പുരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പ്രതിനിധിയായാണോ എപ്സ്റ്റീനെ കണ്ടതെന്നും പവൻ ഖേര ചോദിച്ചു.

"ഇന്ത്യയുടെ വികസന മാതൃകയെക്കുറിച്ച് സംസാരിക്കാനാണ് എപ്സ്റ്റീനെ കണ്ടതെന്നാണ് മന്ത്രി പറയുന്നത്. വിദേശകാര്യ മന്ത്രിയും എംബസിയും ചെയ്യേണ്ട കാര്യം ചെയ്യാൻ അന്ന് ഔദ്യോഗിക പദവി പോലുമില്ലാത്ത പുരിയെ ആരാണ് ചുമതലപ്പെടുത്തിയത്?" തുടങ്ങിയ ചോദ്യങ്ങളാണ് ഡൽ‌ഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ പവൻ ഖേര ചോദിച്ചത്.

എപ്സ്റ്റീൻ ഫയൽ വിവാദത്തിൽ കേന്ദ്ര സർക്കാർ മറുപടി നൽകാതെ ഒളിച്ചുകളിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാത്തതിലും പ്രതിപക്ഷം അതൃപ്തി രേഖപ്പെടുത്തി. പ്രതിഷേധത്തെത്തുടർന്ന് സഭാ നടപടികൾ തടസപ്പെടുകയും ലോക്സഭ മാർച്ച് ഒൻപതിലേക്ക് പിരിയുകയും ചെയ്തു.

ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിലും ഈ വിഷയം സജീവമായി നിലനിർത്താനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. എപ്സ്റ്റീൻ വിവാദത്തിന് പുറമെ, ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലെ കർഷക വിരുദ്ധ വ്യവസ്ഥകളും വരും ദിവസങ്ങളിൽ സഭയിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

National

എപ്സ്റ്റീനെ കണ്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജഫ്രി എപ്സ്റ്റീനെ കണ്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. താൻ ജോലിചെയ്ത സന്നദ്ധസംഘടനയുടെ ഭാഗമായാണ് എപ്സ്റ്റീനെ കണ്ടത്. എട്ട് വർഷം താൻ ന്യൂയോർക്കിലുണ്ടായിരുന്നു. സ്വകാര്യവ്യക്തിയായിട്ടാണ് താൻ എപ്സ്റ്റീനെ കണ്ടതെന്നും ഹർദീപ് പറഞ്ഞു.

എപ്സ്റ്റീനെ കണ്ടപ്പോൾ താൻ സർക്കാരിന്‍റെ ഭാഗമായിരുന്നില്ല. ഇതാണ് വലിയ കാര്യമായി രാഹുൽ ഇപ്പോൾ അവതരിപ്പിക്കുന്നത്.

രാഹുൽ ഗാന്ധി കോമാളിയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വാക്കുകൾക്ക് തമാശയുടെ വിലയേയുള്ളുവെന്നും ഹർദീപ് സിംഗ് പുരി കൂട്ടിച്ചേർത്തു.

Latest News

Corehub Up